മണികര്‍ണികയുടെ ചര്‍ച്ചയ്ക്ക് പോയി: താന്‍ വളരെ ഹോട്ടാണെന്ന് സംവിധായകന്റെ ഡയലോഗ്; പിന്നെ സിനിമയ്ക്ക് പിറകെ പോയിട്ടില്ലെന്ന് ടെലിവിഷന്‍ താരം

മുംബൈ: മണികര്‍ണിക എന്ന ചലച്ചിത്രത്തില്‍ ഒരു വേഷത്തിനായി ചെന്നപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ടെലിവിഷന്‍ താരം. ഝാന്‍സി റാണി എന്ന സിനിമയില്‍ അഭിനയിക്കാനുള്ള ചര്‍ച്ചകള്‍ക്കായാണ് പോയത്. അതൊരു മോശം അനുഭവം ആയിരുന്നുവെന്നും സമയം നഷ്ടപ്പെടുത്തിയെന്നും ടെലിവിഷന്‍ താരം നിയ ശര്‍മ്മ വെളിപ്പെടുത്തി.

ഒരിക്കല്‍ മാത്രമാണ് താന്‍ ബോളിവുഡില്‍ അവസരം തേടിപ്പോയത്. അത് തനിക്ക് ഏറെ മാനസിക ബുദ്ധിമുട്ടുണ്ടാക്കി. പിന്നീട് താന്‍ ആ വഴി പോയിട്ടേ ഇല്ലെന്നും താരം വ്യക്തമാക്കി. താന്‍ ടെലിവിഷന്‍ രംഗത്ത് നിന്നാണ് വരുന്നതെന്നും അത് കൊണ്ട് തന്നെ ബോളിവുഡ് സംവിധായകരുടെയും നിര്‍മ്മാതാക്കളുടെയും ഓഫീസുകളിലേക്ക് പോകില്ലെന്നും അവര്‍ പറഞ്ഞു. ഒരു റേഡിയോ പരിപാടിയില്‍ സംസാരിക്കവെയാണ് നിയയുടെ ഈ വെളിപ്പെടുത്തല്‍. ചലച്ചിത്രരംഗത്തെ ഏതെങ്കിലും വലിയ സംവിധായകരെ കണ്ടിട്ടുണ്ടോയെന്ന സിദ്ധാര്‍ത്ഥ് കണ്ണന്‍ എന്ന റെഡിയോ അവതാരകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.

മണികര്‍ണികയില്‍ ഒരു ചെറിയ വേഷം ചെയ്യാനായി പോയി. എന്നാല്‍ വെറുതെ സമയം കളയുകയായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മണികര്‍ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി എന്ന ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍ കങ്കണ റാണവത്ത് ആണ് അഭിനയിച്ചത്. ചിത്രത്തിന്റെ സംവിധായകന്റെ പേരായി ക്രിഷിനെയാണ് വച്ചിരിക്കുന്നത്. എന്നാല്‍ ചിത്രം പാതിയില്‍ അദ്ദേഹം ഉപേക്ഷിച്ചുവെന്നും പിന്നീട് താന്‍ അത് പൂര്‍ത്തിയാക്കുകയായിരുന്നുവെന്നുമാണ് കങ്കണ പറയുന്നത്. എന്നാല്‍ തന്റെ സിനിമ കങ്കണ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നാണ് കൃഷിന്റെ പക്ഷം.

പ്രശസ്ത ടെലിവിഷന്‍ ഷോ ആയ ഏക് ഹസാരോം മെം മേരി ബഹിനാ ഹെയിലൂബടെയാണ് നിയ അഭിനയരംഗത്ത് എത്തിയത്. ഇതില്‍ നായികയായ മാന്‍വി ചൗധരിയുടെതിന് സമാനമായ റോളില്‍ തന്നെ ആണ് അഭിനയച്ചത്. പിന്നീട് ജമൈ രാജ എന്ന പരമ്പരയില്‍ രവി ദുബെയുടെ നായികയായി.

2017ല്‍ വിക്രം ഭട്ടിന്റെ വെബ് സീരിസുകളിലും അവസംര ലഭിച്ചു. രാഹുല്‍ സുധീറിനും നമിത് ഖന്നയ്ക്കും ഒപ്പമാണ് ഇതില്‍ അഭിനയിച്ചത്. ജമൈ രാജ ജമൈ2.0യുടെ രണ്ടാം സീസണിലും അവര്‍ രവിക്കൊപ്പമെത്തി. അടുത്തിടെ ഒടിടിയില്‍ ബിഗ് ബോസില്‍ അതിഥി താരമായും അവര്‍ എത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *